വേട്ടനായ ഇനമായ “കൊള്ളുവരിയൻ"
നായ എന്ന് കേട്ടാൽ ആദ്യം തന്നെ മനസ്സിൽ വരുന്ന വാക്ക് നന്ദി എന്നായിരിക്കും. അതുകൊണ്ടായിരിക്കാം മനുഷ്യൻ മൃഗങ്ങളിൽ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് നായയെയാണ്.
മനുഷ്യന്റെ ഏറ്റവും ആദ്യത്തെയും, ഏറ്റവും അടുപ്പമുള്ളതുമായ സുഹൃത്ത് നായയാണ്.
അത് നമ്മുടെ ചുറ്റുപാടുകളിൽ വളരുന്ന നാടൻ നായ്ക്കൾ.
അല്ലാതെ നാം കാശുകൊടുത്തു ആഢ്യത്വം കാണിക്കുവാനായ് വാങ്ങുന്ന നമ്മുടെ കാലാവസ്ഥയ്ക്ക് യോജിക്കാത്ത വിദേശ ഇനങ്ങൾ അല്ല.
കുറച്ചു മാസങ്ങൾക്ക് മുമ്പ് വംശനാശഭീഷണി നേരിടുന്ന പാലക്കാടൻ വേട്ടനായ ഇനമായ “കൊള്ളുവരിയൻ” എന്ന ഇനത്തെക്കുറിച്ചു ഞാൻ അറിഞ്ഞതും മനസ്സിലാക്കിയതും ആയ വിവരങ്ങൾ ഒരു പോസ്റ്റ് ആയി ഇട്ടിരുന്നു. ഒരുപാട് പേരിൽ നിന്നും വളരെ നല്ല പ്രതികരണമാണ് ലഭിച്ചത്. മറ്റ് പ്രാദേശിക ഇനങ്ങളായ രാജപാളയം, കൊമ്പയ്, കണ്ണി, മുധോൾ അഥവാ കാരവൻ ഹൗണ്ട് എന്നിവയെപ്പോലെതന്നെ വളരെ ഗുണമേന്മ ഉള്ളതും, പ്രാദേശിക ചുറ്റുപാടുകളിൽ ഇണങ്ങി ചേർന്ന് രോഗങ്ങൾക്കടിമപ്പെടാതെ നല്ല കാവൽ നായ ആയി വളർത്താൻ പറ്റുന്ന ഇനമാണ് കൊള്ളുവരിയൻ.
മറ്റ് സംസ്ഥാനങ്ങളിലെല്ലാം നായസ്നേഹികൾ അവരവരുടെ പ്രാദേശിക ഇനങ്ങളെ പ്രത്യേകം പരിപാലിച്ചു ഒരു ബ്രാൻഡ് ആയി വികസിപ്പിച്ചു കഴിഞ്ഞു.
നമുക്കും ഇതുപോലെ ഈ ഇനത്തെ വികസിപ്പിക്കാവുന്നതാണ്. അന്യം നിന്നു കൊണ്ടിരിക്കുന്ന കൊള്ളുവരിയനെ വീണ്ടും പുനരുജ്ജീവിക്കുവാൻ നമ്മൾ ഒത്തൊരുമിച്ചു ശ്രമിച്ചാൽ നടക്കും. ഒരു ചരിത്രമാകും നമ്മളുടെ ഈ പ്രവർത്തനം.
വർഗ്ഗശുദ്ധി പൂർണ്ണമായും നഷ്ടപ്പെടുന്നതിന് മുമ്പ് തന്നെ അവശേഷിക്കുന്ന നായ്ക്കളെ കണ്ടുപിടിച്ചു നമ്മളാൽ കഴിയുന്ന പോലെ ഈ ഉദ്യമത്തിൽ പങ്കാളികളാകാം.
കഴിഞ്ഞ ഒരു മാസത്തെ പ്രായത്നഫലമായി പാലക്കാടിന്റെ പലഭാഗത്തുമായി ഇവയെ കണ്ടെത്തിയിട്ടുണ്ട്. ജനിതകഗുണങ്ങൾ തലമുറകളിൽ നിന്നും തലമുറകളിലേക്ക് കൈമാറ്റം ചെയ്തുകൊണ്ടിരിക്കും നശിക്കില്ല എന്ന വിശ്വാസം മുൻ നിർത്തി നമുക്ക് പ്രവർത്തിക്കാം.
കൊള്ളുവരിയനെ പരിപാലിച്ചിരുന്നത് പ്രധാനമായും ആട് വളർത്തൽ മുഖ്യ തൊഴിലായിരുന്ന പാലക്കാടിലെ ചിറ്റൂർ, ആലത്തൂർ, കൊല്ലങ്കോട്, കോട്ടായി, മങ്കര, ധോണി, കഞ്ചിക്കോട്, മലമ്പുഴ എന്നീ ഭാഗങ്ങളിലാണ്...
വള്ളുവനാട്ടിൽ ഇവയെ വ്യാപകമായി വളർത്തിയിരുന്നതായി അറിവില്ല...
ആട് വളർത്തുന്ന ആളുകൾ മാത്രമല്ല, കർഷകർ പണിയെയും, മറ്റ് വന്യമൃഗങ്ങളെയും ഓടിക്കാനും, കൃഷി സംരക്ഷിക്കാനും ഇവയെ വളർത്തിയിരുന്നു.
പാലക്കാടിലെ ഒരു കള്ളുഷാപ്പിൽ ഒരു കൊള്ളുവരിയൻ പെൺപട്ടി രണ്ടു കൊള്ളുവരിയൻ കുഞ്ഞുങ്ങളെ പ്രസവിക്കുകയും റോഡ് മുറിച്ചു കടക്കുന്ന സമയത്തു വാഹനം ഇടിച്ചു ദാരുണമായി കൊല്ലപ്പെടുകയും ചെയ്തു. അന്ന് ഞാൻ സ്‌കൂളിൽ ആണ്. ഇതറിഞ്ഞ ഞാൻ ആ സ്ഥലത്തെത്തുകയും ഒരു പൊന്തക്കാടിനകത്തു നിന്നും കുഞ്ഞുങ്ങളെ എടുത്തു വീട്ടിൽ കൊണ്ടുവന്ന് കുളിപ്പിച്ചു പാലുകൊടുത്തു നിർത്തുകയും ചെയ്തു എന്നാൽ ഏകദേശം രണ്ടു മാസം പ്രായം വരുന്ന ആ കുഞ്ഞുങ്ങളുടെ ഭീകരമായ ലൂക്ക് അതുപോലെ പരസ്പരം ആക്രമിക്കാനുള്ള ത്വര, ഓട്ടവും ചാട്ടവും എല്ലാം കണ്ട എന്റെ അമ്മ കുടുംബത്തിലെ എല്ലാവരുടെയും സുരക്ഷയെക്കരുതി അവയെ തിരികെ കൊണ്ടു വിടാൻ നിർബന്ധം പിടിച്ചു.
പിന്നീട് അവയെക്കുറിച്ചു യാതൊരു വിവരവും കിട്ടിയില്ല.
ഇവയുടെ ലക്ഷണങ്ങൾ ശരീരം ഡാർക്ക് ബ്രൗണ്, അതിൽ കറുത്ത വരകൾ ഒരു കടുവയെപ്പോലെ... പാതിയിൽ വച്ചു ഒടിഞ്ഞു തൂങ്ങിയ ചെവികൾ, ചോരക്കണ്ണുകൾ, മുരളൽ ആണ് പ്രധാനം, കുരയ്ക്ക് നല്ല മുഴക്കമാണ്...
വാൽ വണ്ണം കുറവ് അതുപോലെ രോമം കുറവ്... വാലിന് ഭംഗി ഉണ്ടാവില്ല.
നല്ല തടിയും, ഉറച്ച പേശികളും, നല്ല കായികക്ഷമതയും...ഇതൊരു തനിനാടൻ ജനമാണ്…
ഇവയെ സംരക്ഷിക്കാൻ ഇപ്പോൾ നമുക്ക് ചെയ്യാവുന്ന കാര്യം.
ലക്ഷണങ്ങളും, പെരുമാറ്റവും ഉറപ്പു വരുത്തി ഒരേ പോലെയുള്ള ആണിനേയും, പെണ്ണിനേയും വളർത്തി മറ്റ് നായ്ക്കളുമായി ഇണചേരാൻ അനുവദിക്കാതെ വളർത്തിയാൽ ഈ ഇനത്തെ വീണ്ടും നന്നാക്കിയെടുക്കാം.
ഇപ്പോൾ ഒരു 15 ഓളം പപ്പികളെ പല ഭാഗത്തായി ആളുകൾ കണ്ടു വച്ചിട്ടുണ്ട്... അവയെ ഒരു 15 പേര് മുന്നോട്ടു വന്ന ദത്തെടുത്തു വാക്‌സിനേഷൻ, നല്ല ആഹാരം, നല്ല പരിശീലനം കൊടുത്തു വളർത്തിയാൽ രണ്ടു വർഷത്തിനകം നമുക്ക് നല്ല ഒരു ലൈനേജ് ഉണ്ടാക്കാം.
വർഗ്ഗശുദ്ധി ഉറപ്പു വരുത്തണമെങ്കിൽ പരേന്റ്‌സ് കൊള്ളുവരിയൻ ആയിരിക്കണം...
മിക്കവാറും കേസുകളിൽ ഫാദർ കൊള്ളുവരിയനും, മദർ നാടനും ആകും...
പിന്നെ കൊള്ളുവരിയനും നാടൻ ആണ് അതുകൊണ്ട് ഇപ്പോൾ ചെയ്യാവുന്ന കാര്യം
തെരഞ്ഞെടുത്ത പപ്പികളെ നല്ലപോലെ പരിപാലിച്ചു ഒബ്സർവേഷനിൽ വയ്ക്കുക... സ്വഭാവഗുണങ്ങൾ നോക്കി അവയിലെ കൊള്ളുവരിയന്റെ സ്വത്വം എത്ര % ഉണ്ടെന്ന് നോക്കുക.. എന്നിട്ട് ഏറ്റവും മികച്ച ആണിനേയും, പെണ്ണിനേയും ഇണച്ചേർത്ത് നമ്മളാൽ കഴിയും വിധം പുതിയ വർണ്ണശുദ്ധിയുള്ള കുട്ടികളെ സൃഷ്ടിക്കുക.. എന്നിട്ട് ഈ ലൈനേജ് നശിക്കാതെ നോക്കുക…
നമ്മൾ കണ്ടെത്തിയ കുട്ടികളെ കണ്ട ആളുകൾ പറഞ്ഞത് ഈ കൂട്ടുകൾ എല്ലാം നല്ല സ്മാർട്ട് ആണ് റെസ്പോൻസിവ് ആണെന്നാണ്.
സ്വഭാവവൈശിഷ്ട്യങ്ങളിലൂടെ ആധികാരികത ഉറപ്പു വരുത്തുകയെ തൽക്കാലം മർഗ്ഗംഉള്ളൂ.
കളർ മാത്രമല്ല 40- 50 ദിവസം പ്രായമായാൽ തന്നെ നമുക്ക് സ്വഭാവം നോക്കി തിരിച്ചറിയാം...
മറ്റ് കുഞ്ഞുങ്ങൾക്ക് മേലെ ഒരു ആധിപത്യം ഉണ്ടാകും ഈ കൊള്ളുവരിയന്...
അതിന്റെ ആക്രമണ ശൈലി... നോട്ടം ഭാവം... മുരൾച്ച എല്ലാം നോക്കും... ഒരു 4 മാസം ആയാൽ നമുക്ക് ഉറപ്പിക്കാം....
ഒരു 15 പേര് മുന്നോട്ടു വന്നാൽ അന്യം നിന്നുകൊണ്ടിരിക്കുന്ന പാലക്കാടൻ ഹൗണ്ട് ആയ കൊള്ളുവരിയനെ നമുക്ക് സംരക്ഷിക്കാം…
മറ്റ് പ്രാദേശിക ബ്രീഡുകളെപ്പോലെ ഇവയെയും നമുക്ക് വളർത്തിയെടുക്കാം.
പരിപാലനം വളരെ ചെലവ് കുറഞ്ഞതാണ്.
മുമ്പ് സൂചിപ്പിച്ചത് പോലെ ഇതൊരു വേട്ടനായ ആണ്, ഒരു അപരിഷ്കൃതന്റെ എല്ലാ ഗുണങ്ങളും, ദോഷങ്ങളും ഈ ഇനത്തിന്റെ സ്വഭാവമാണ്. ഇതിന്റെ ആക്രമനോത്സുകത കൂട്ടുന്നതിനായി വേവിക്കാത്ത മാംസം ആണ് കൊള്ളുവരിയന് കൊടുക്കാറുള്ളത്. അതുകൊണ്ട് അതിന്റെ സ്വാഭാവികമായ ഇരയെ ആക്രമിച്ചു വീഴ്ത്താനുള്ള ത്വര വർദ്ധിക്കുന്നു.
എങ്കിൽ തന്നെയും ആട്ടിടയന്റെ വിശ്വസ്തനാണ്, കൊടുക്കുന്ന എല്ലാ ആഹാരവും കഴിക്കാറുണ്. ആടിനെ അറുത്ത ശേഷം ബാക്കി വന്ന പണ്ടം അതായത് കുടൽ മാല വൃത്തിയാക്കി പാതി വേവോടെ കൊടുക്കാറുണ്ടെന്ന് മുമ്പ് വളർത്തിയിരുന്ന ഒരു ആട്ടിടയൻ പറഞ്ഞിരുന്നു. അയാളുടെ കയ്യിലുണ്ടായിരുന്ന കൊള്ളുവരിയന്റെ ഉയരം ഒരു നല്ല ഉയരമുള്ള നാടൻ മുട്ടനാടിനോളം തന്നെ ഉണ്ടായിരുന്നു. രാത്രി ആട്ടിൻ പറ്റങ്ങളെയും കൊണ്ട് ഉറങ്ങുന്ന ആട്ടിടയന് കൊള്ളുവരിയന്റെ സംരക്ഷണത്തിൽ ഒരു ദുശ്ചിന്തയും കൂടാതെ ഉറങ്ങാമായിരുന്നു.
മനുഷ്യന്റെ ഏറ്റവും ആദ്യത്തെയും, ഏറ്റവും അടുപ്പമുള്ളതുമായ സുഹൃത്ത് നായയാണ്.
അത് നമ്മുടെ ചുറ്റുപാടുകളിൽ വളരുന്ന നാടൻ നായ്ക്കൾ.
അല്ലാതെ നാം കാശുകൊടുത്തു ആഢ്യത്വം കാണിക്കുവാനായ് വാങ്ങുന്ന നമ്മുടെ കാലാവസ്ഥയ്ക്ക് യോജിക്കാത്ത വിദേശ ഇനങ്ങൾ അല്ല.
കുറച്ചു മാസങ്ങൾക്ക് മുമ്പ് വംശനാശഭീഷണി നേരിടുന്ന പാലക്കാടൻ വേട്ടനായ ഇനമായ “കൊള്ളുവരിയൻ” എന്ന ഇനത്തെക്കുറിച്ചു ഞാൻ അറിഞ്ഞതും മനസ്സിലാക്കിയതും ആയ വിവരങ്ങൾ ഒരു പോസ്റ്റ് ആയി ഇട്ടിരുന്നു. ഒരുപാട് പേരിൽ നിന്നും വളരെ നല്ല പ്രതികരണമാണ് ലഭിച്ചത്. മറ്റ് പ്രാദേശിക ഇനങ്ങളായ രാജപാളയം, കൊമ്പയ്, കണ്ണി, മുധോൾ അഥവാ കാരവൻ ഹൗണ്ട് എന്നിവയെപ്പോലെതന്നെ വളരെ ഗുണമേന്മ ഉള്ളതും, പ്രാദേശിക ചുറ്റുപാടുകളിൽ ഇണങ്ങി ചേർന്ന് രോഗങ്ങൾക്കടിമപ്പെടാതെ നല്ല കാവൽ നായ ആയി വളർത്താൻ പറ്റുന്ന ഇനമാണ് കൊള്ളുവരിയൻ.
മറ്റ് സംസ്ഥാനങ്ങളിലെല്ലാം നായസ്നേഹികൾ അവരവരുടെ പ്രാദേശിക ഇനങ്ങളെ പ്രത്യേകം പരിപാലിച്ചു ഒരു ബ്രാൻഡ് ആയി വികസിപ്പിച്ചു കഴിഞ്ഞു.
നമുക്കും ഇതുപോലെ ഈ ഇനത്തെ വികസിപ്പിക്കാവുന്നതാണ്. അന്യം നിന്നു കൊണ്ടിരിക്കുന്ന കൊള്ളുവരിയനെ വീണ്ടും പുനരുജ്ജീവിക്കുവാൻ നമ്മൾ ഒത്തൊരുമിച്ചു ശ്രമിച്ചാൽ നടക്കും. ഒരു ചരിത്രമാകും നമ്മളുടെ ഈ പ്രവർത്തനം.
വർഗ്ഗശുദ്ധി പൂർണ്ണമായും നഷ്ടപ്പെടുന്നതിന് മുമ്പ് തന്നെ അവശേഷിക്കുന്ന നായ്ക്കളെ കണ്ടുപിടിച്ചു നമ്മളാൽ കഴിയുന്ന പോലെ ഈ ഉദ്യമത്തിൽ പങ്കാളികളാകാം.
കഴിഞ്ഞ ഒരു മാസത്തെ പ്രായത്നഫലമായി പാലക്കാടിന്റെ പലഭാഗത്തുമായി ഇവയെ കണ്ടെത്തിയിട്ടുണ്ട്. ജനിതകഗുണങ്ങൾ തലമുറകളിൽ നിന്നും തലമുറകളിലേക്ക് കൈമാറ്റം ചെയ്തുകൊണ്ടിരിക്കും നശിക്കില്ല എന്ന വിശ്വാസം മുൻ നിർത്തി നമുക്ക് പ്രവർത്തിക്കാം.
കൊള്ളുവരിയനെ പരിപാലിച്ചിരുന്നത് പ്രധാനമായും ആട് വളർത്തൽ മുഖ്യ തൊഴിലായിരുന്ന പാലക്കാടിലെ ചിറ്റൂർ, ആലത്തൂർ, കൊല്ലങ്കോട്, കോട്ടായി, മങ്കര, ധോണി, കഞ്ചിക്കോട്, മലമ്പുഴ എന്നീ ഭാഗങ്ങളിലാണ്...
വള്ളുവനാട്ടിൽ ഇവയെ വ്യാപകമായി വളർത്തിയിരുന്നതായി അറിവില്ല...
ആട് വളർത്തുന്ന ആളുകൾ മാത്രമല്ല, കർഷകർ പണിയെയും, മറ്റ് വന്യമൃഗങ്ങളെയും ഓടിക്കാനും, കൃഷി സംരക്ഷിക്കാനും ഇവയെ വളർത്തിയിരുന്നു.
പാലക്കാടിലെ ഒരു കള്ളുഷാപ്പിൽ ഒരു കൊള്ളുവരിയൻ പെൺപട്ടി രണ്ടു കൊള്ളുവരിയൻ കുഞ്ഞുങ്ങളെ പ്രസവിക്കുകയും റോഡ് മുറിച്ചു കടക്കുന്ന സമയത്തു വാഹനം ഇടിച്ചു ദാരുണമായി കൊല്ലപ്പെടുകയും ചെയ്തു. അന്ന് ഞാൻ സ്‌കൂളിൽ ആണ്. ഇതറിഞ്ഞ ഞാൻ ആ സ്ഥലത്തെത്തുകയും ഒരു പൊന്തക്കാടിനകത്തു നിന്നും കുഞ്ഞുങ്ങളെ എടുത്തു വീട്ടിൽ കൊണ്ടുവന്ന് കുളിപ്പിച്ചു പാലുകൊടുത്തു നിർത്തുകയും ചെയ്തു എന്നാൽ ഏകദേശം രണ്ടു മാസം പ്രായം വരുന്ന ആ കുഞ്ഞുങ്ങളുടെ ഭീകരമായ ലൂക്ക് അതുപോലെ പരസ്പരം ആക്രമിക്കാനുള്ള ത്വര, ഓട്ടവും ചാട്ടവും എല്ലാം കണ്ട എന്റെ അമ്മ കുടുംബത്തിലെ എല്ലാവരുടെയും സുരക്ഷയെക്കരുതി അവയെ തിരികെ കൊണ്ടു വിടാൻ നിർബന്ധം പിടിച്ചു.
പിന്നീട് അവയെക്കുറിച്ചു യാതൊരു വിവരവും കിട്ടിയില്ല.
ഇവയുടെ ലക്ഷണങ്ങൾ ശരീരം ഡാർക്ക് ബ്രൗണ്, അതിൽ കറുത്ത വരകൾ ഒരു കടുവയെപ്പോലെ... പാതിയിൽ വച്ചു ഒടിഞ്ഞു തൂങ്ങിയ ചെവികൾ, ചോരക്കണ്ണുകൾ, മുരളൽ ആണ് പ്രധാനം, കുരയ്ക്ക് നല്ല മുഴക്കമാണ്...
വാൽ വണ്ണം കുറവ് അതുപോലെ രോമം കുറവ്... വാലിന് ഭംഗി ഉണ്ടാവില്ല.
നല്ല തടിയും, ഉറച്ച പേശികളും, നല്ല കായികക്ഷമതയും...ഇതൊരു തനിനാടൻ ജനമാണ്…
ഇവയെ സംരക്ഷിക്കാൻ ഇപ്പോൾ നമുക്ക് ചെയ്യാവുന്ന കാര്യം.
ലക്ഷണങ്ങളും, പെരുമാറ്റവും ഉറപ്പു വരുത്തി ഒരേ പോലെയുള്ള ആണിനേയും, പെണ്ണിനേയും വളർത്തി മറ്റ് നായ്ക്കളുമായി ഇണചേരാൻ അനുവദിക്കാതെ വളർത്തിയാൽ ഈ ഇനത്തെ വീണ്ടും നന്നാക്കിയെടുക്കാം.
ഇപ്പോൾ ഒരു 15 ഓളം പപ്പികളെ പല ഭാഗത്തായി ആളുകൾ കണ്ടു വച്ചിട്ടുണ്ട്... അവയെ ഒരു 15 പേര് മുന്നോട്ടു വന്ന ദത്തെടുത്തു വാക്‌സിനേഷൻ, നല്ല ആഹാരം, നല്ല പരിശീലനം കൊടുത്തു വളർത്തിയാൽ രണ്ടു വർഷത്തിനകം നമുക്ക് നല്ല ഒരു ലൈനേജ് ഉണ്ടാക്കാം.
വർഗ്ഗശുദ്ധി ഉറപ്പു വരുത്തണമെങ്കിൽ പരേന്റ്‌സ് കൊള്ളുവരിയൻ ആയിരിക്കണം...
മിക്കവാറും കേസുകളിൽ ഫാദർ കൊള്ളുവരിയനും, മദർ നാടനും ആകും...
പിന്നെ കൊള്ളുവരിയനും നാടൻ ആണ് അതുകൊണ്ട് ഇപ്പോൾ ചെയ്യാവുന്ന കാര്യം
തെരഞ്ഞെടുത്ത പപ്പികളെ നല്ലപോലെ പരിപാലിച്ചു ഒബ്സർവേഷനിൽ വയ്ക്കുക... സ്വഭാവഗുണങ്ങൾ നോക്കി അവയിലെ കൊള്ളുവരിയന്റെ സ്വത്വം എത്ര % ഉണ്ടെന്ന് നോക്കുക.. എന്നിട്ട് ഏറ്റവും മികച്ച ആണിനേയും, പെണ്ണിനേയും ഇണച്ചേർത്ത് നമ്മളാൽ കഴിയും വിധം പുതിയ വർണ്ണശുദ്ധിയുള്ള കുട്ടികളെ സൃഷ്ടിക്കുക.. എന്നിട്ട് ഈ ലൈനേജ് നശിക്കാതെ നോക്കുക…
നമ്മൾ കണ്ടെത്തിയ കുട്ടികളെ കണ്ട ആളുകൾ പറഞ്ഞത് ഈ കൂട്ടുകൾ എല്ലാം നല്ല സ്മാർട്ട് ആണ് റെസ്പോൻസിവ് ആണെന്നാണ്.
സ്വഭാവവൈശിഷ്ട്യങ്ങളിലൂടെ ആധികാരികത ഉറപ്പു വരുത്തുകയെ തൽക്കാലം മർഗ്ഗംഉള്ളൂ.
കളർ മാത്രമല്ല 40- 50 ദിവസം പ്രായമായാൽ തന്നെ നമുക്ക് സ്വഭാവം നോക്കി തിരിച്ചറിയാം...
മറ്റ് കുഞ്ഞുങ്ങൾക്ക് മേലെ ഒരു ആധിപത്യം ഉണ്ടാകും ഈ കൊള്ളുവരിയന്...
അതിന്റെ ആക്രമണ ശൈലി... നോട്ടം ഭാവം... മുരൾച്ച എല്ലാം നോക്കും... ഒരു 4 മാസം ആയാൽ നമുക്ക് ഉറപ്പിക്കാം....
ഒരു 15 പേര് മുന്നോട്ടു വന്നാൽ അന്യം നിന്നുകൊണ്ടിരിക്കുന്ന പാലക്കാടൻ ഹൗണ്ട് ആയ കൊള്ളുവരിയനെ നമുക്ക് സംരക്ഷിക്കാം…
മറ്റ് പ്രാദേശിക ബ്രീഡുകളെപ്പോലെ ഇവയെയും നമുക്ക് വളർത്തിയെടുക്കാം.
പരിപാലനം വളരെ ചെലവ് കുറഞ്ഞതാണ്.
മുമ്പ് സൂചിപ്പിച്ചത് പോലെ ഇതൊരു വേട്ടനായ ആണ്, ഒരു അപരിഷ്കൃതന്റെ എല്ലാ ഗുണങ്ങളും, ദോഷങ്ങളും ഈ ഇനത്തിന്റെ സ്വഭാവമാണ്. ഇതിന്റെ ആക്രമനോത്സുകത കൂട്ടുന്നതിനായി വേവിക്കാത്ത മാംസം ആണ് കൊള്ളുവരിയന് കൊടുക്കാറുള്ളത്. അതുകൊണ്ട് അതിന്റെ സ്വാഭാവികമായ ഇരയെ ആക്രമിച്ചു വീഴ്ത്താനുള്ള ത്വര വർദ്ധിക്കുന്നു.
എങ്കിൽ തന്നെയും ആട്ടിടയന്റെ വിശ്വസ്തനാണ്, കൊടുക്കുന്ന എല്ലാ ആഹാരവും കഴിക്കാറുണ്. ആടിനെ അറുത്ത ശേഷം ബാക്കി വന്ന പണ്ടം അതായത് കുടൽ മാല വൃത്തിയാക്കി പാതി വേവോടെ കൊടുക്കാറുണ്ടെന്ന് മുമ്പ് വളർത്തിയിരുന്ന ഒരു ആട്ടിടയൻ പറഞ്ഞിരുന്നു. അയാളുടെ കയ്യിലുണ്ടായിരുന്ന കൊള്ളുവരിയന്റെ ഉയരം ഒരു നല്ല ഉയരമുള്ള നാടൻ മുട്ടനാടിനോളം തന്നെ ഉണ്ടായിരുന്നു. രാത്രി ആട്ടിൻ പറ്റങ്ങളെയും കൊണ്ട് ഉറങ്ങുന്ന ആട്ടിടയന് കൊള്ളുവരിയന്റെ സംരക്ഷണത്തിൽ ഒരു ദുശ്ചിന്തയും കൂടാതെ ഉറങ്ങാമായിരുന്നു.
കൊള്ളുവരിയൻ അല്ലെങ്കിൽ കൊള്ളുവരയൻ: പാലക്കാടിൻറെ സ്വന്തം വേട്ടനായ
പാലക്കാട് ജില്ലയിലെ കിഴക്കൻ മലയോര മേഖലയിൽ ഒരു കാലത്ത് വ്യാപകമായി എല്ലാ വീടുകളിലും വളർത്തിയിരുന്ന ഒരു നാടൻ ഇനമാണ് കൊള്ളുവരിയൻ അല്ലെങ്കിൽ കൊള്ളുവരയൻ എന്ന പാലക്കാടൻ ഇനം.
കാണുന്ന മാത്രയിൽ തന്നെ ഒരു ഷേർലക്ക് ഹോംസ് കഥയായ "ബാസ്‌കർ വില്ലയിലെ വേട്ടനായയെ" ഓർമ്മിപ്പിക്കുന്ന ആകാരമാണ് ഇവയുടെ സവിശേഷത. നല്ല കടും തവിട്ടു നിറമുള്ള ശരീരത്തിൽ കറുത്ത വരകൾ നിറഞ്ഞതാണ് ഇവയുടെ ദേഹം. ചുവന്ന ചോരക്കണ്ണുകൾ, വായയ്ക്ക് ചുറ്റും കറുപ്പ് നിറം, നല്ല ഉറച്ച പേശികൾ, നൂല് പോലത്തെ വാല് നല്ല മുഴക്കമുള്ള കുരയുടെ ശബ്ദം.. ഇവയ്ക്ക് കൊള്ളുവരയൻ എന്ന പേര് കിട്ടാൻ കാരണം പാലക്കാട് കൃഷി ചെയ്യുന്ന കൊള്ളിന്റെ നിറമാണ് ഇവയ്ക്ക്, പാലക്കാട് മുതിരയ്ക്ക് കൊള്ളെന്നാണ് പറയുക, കൊള്ളിന്റെ നിറമുള്ള ശരീരത്തിൽ വരകൾ ഉള്ളതുകൊണ്ട് ഇവയെ കൊള്ളു വരയൻ എന്ന് വിളിക്കുന്നു. ഗ്രാമ്യഭാഷയിൽ കൊള്ളു വരിയൻ എന്ന് വിളിക്കും.
സാധാരണയായി ഇവയെ കൂട്ടിനകത്തോ, കെട്ടിയിട്ടോ വളർത്താറില്ല…
ആട് മേയ്ക്കുന്നവർ, നായാട്ടിന് പോകുന്നവർ, മലയോരക്കർഷകർ എന്നിവരുടെ പ്രിയ മിത്രമാണ് കൊള്ളുവരിയന്മാർ.
1995 ൽ വീട്ടിൽ രണ്ട് പപ്പീസ് ഉണ്ടായിരുന്നു. എന്നാൽ അമ്മയുടെ നിർബന്ധം കാരണം രണ്ടിനെയും വേറൊരാൾക്ക് കൊടുക്കേണ്ടി വന്നു. ഇപ്പോൾ ഈ വർഗ്ഗത്തെ തെരഞ്ഞുകൊണ്ടിരിക്കുന്നു. Great Daneനെപ്പോലെ വലിപ്പവും, റോട്ട് വീലറിന്റെ പേശികളും, ഡോബർമാന്റെ പൗരുഷവും, ഡാഷ് ഹൗണ്ടിന്റെ സ്നേഹവും ചടുലതയും, ജർമൻ ഷെപ്പേർഡിന്റെ ആഢ്യത്വവും ഒരുമിച്ചു കാണാൻ കഴിയുന്ന ഇന്ത്യൻ ബ്രീഡ് ആണ് കൊള്ളുവരിയൻ അല്ലെങ്കിൽ കൊള്ളുവരയൻ.
കാണുന്ന മാത്രയിൽ തന്നെ ഒരു ഷേർലക്ക് ഹോംസ് കഥയായ "ബാസ്‌കർ വില്ലയിലെ വേട്ടനായയെ" ഓർമ്മിപ്പിക്കുന്ന ആകാരമാണ് ഇവയുടെ സവിശേഷത. നല്ല കടും തവിട്ടു നിറമുള്ള ശരീരത്തിൽ കറുത്ത വരകൾ നിറഞ്ഞതാണ് ഇവയുടെ ദേഹം. ചുവന്ന ചോരക്കണ്ണുകൾ, വായയ്ക്ക് ചുറ്റും കറുപ്പ് നിറം, നല്ല ഉറച്ച പേശികൾ, നൂല് പോലത്തെ വാല് നല്ല മുഴക്കമുള്ള കുരയുടെ ശബ്ദം.. ഇവയ്ക്ക് കൊള്ളുവരയൻ എന്ന പേര് കിട്ടാൻ കാരണം പാലക്കാട് കൃഷി ചെയ്യുന്ന കൊള്ളിന്റെ നിറമാണ് ഇവയ്ക്ക്, പാലക്കാട് മുതിരയ്ക്ക് കൊള്ളെന്നാണ് പറയുക, കൊള്ളിന്റെ നിറമുള്ള ശരീരത്തിൽ വരകൾ ഉള്ളതുകൊണ്ട് ഇവയെ കൊള്ളു വരയൻ എന്ന് വിളിക്കുന്നു. ഗ്രാമ്യഭാഷയിൽ കൊള്ളു വരിയൻ എന്ന് വിളിക്കും.
സാധാരണയായി ഇവയെ കൂട്ടിനകത്തോ, കെട്ടിയിട്ടോ വളർത്താറില്ല…
ആട് മേയ്ക്കുന്നവർ, നായാട്ടിന് പോകുന്നവർ, മലയോരക്കർഷകർ എന്നിവരുടെ പ്രിയ മിത്രമാണ് കൊള്ളുവരിയന്മാർ.
1995 ൽ വീട്ടിൽ രണ്ട് പപ്പീസ് ഉണ്ടായിരുന്നു. എന്നാൽ അമ്മയുടെ നിർബന്ധം കാരണം രണ്ടിനെയും വേറൊരാൾക്ക് കൊടുക്കേണ്ടി വന്നു. ഇപ്പോൾ ഈ വർഗ്ഗത്തെ തെരഞ്ഞുകൊണ്ടിരിക്കുന്നു. Great Daneനെപ്പോലെ വലിപ്പവും, റോട്ട് വീലറിന്റെ പേശികളും, ഡോബർമാന്റെ പൗരുഷവും, ഡാഷ് ഹൗണ്ടിന്റെ സ്നേഹവും ചടുലതയും, ജർമൻ ഷെപ്പേർഡിന്റെ ആഢ്യത്വവും ഒരുമിച്ചു കാണാൻ കഴിയുന്ന ഇന്ത്യൻ ബ്രീഡ് ആണ് കൊള്ളുവരിയൻ അല്ലെങ്കിൽ കൊള്ളുവരയൻ.
#കൊള്ളുവരിയന്മാരുടെ ഇപ്പോഴത്തെ അവസ്ഥ
പാലക്കാട് നിന്നും മലയോരകൃഷിയും, ആട് മേയ്ക്കലും, നായാട്ടും ഒക്കെ ഇല്ലാതായതോടെ കൊള്ളുവരയൻ നായ്ക്കളുടെ കഷ്ടകാലവും തുടങ്ങി. ഇപ്പോൾ മലയോരങ്ങളിൽ ചെലവ് കുറഞ്ഞ സോളാർ വൈദ്യുത വേലികളും, മുൾകമ്പിവേലികളും ആണ് കൃഷി സംരക്ഷിക്കാനായി ഉപയോഗിക്കുന്നത്. അതുപോലെ കൃഷിക്കാർ എയർഗണ്ണും മറ്റും ഉപയോഗിച്ച് പന്നികളെയും, മറ്റ് വന്യമൃഗങ്ങളെയും ഓടിക്കുവാനും തുടങ്ങി. പഴയപോലെ വടികളും, അമ്പും, വില്ലുമായി കാടിളക്കി ആരും നായാട്ടിന് പോകാറുമില്ല. എൻറെ ഓർമ്മയിൽ ഇപ്പോഴുമുണ്ട്, മുമ്പിൽ ഒരു കൊള്ളുവരയൻ നായും, കയ്യിൽ നല്ല കുറുവടികളും, തോട്ടികളുമായി പുഴയിറമ്പിൽ നായാട്ടിന് പോകുന്ന കരിയങ്കോട് എന്ന പാലക്കാടൻ ഗ്രാമത്തിലെ പണിയില്ലാത്ത ചെറുപ്പക്കാരുടെ ചിത്രം. കൊള്ളുവരയൻ നായ്ക്കളെ പൊതുവെ ആളുകൾ വീട്ടിൽ വളർത്താറില്ല, കാവൽ മാടങ്ങളിലും,നായാട്ടു സംഘങ്ങളിലും, ആട്ടിടയന്മാരുടെയും കൂടെയാണ് അവയുടെ സ്വതന്ത്രമായ താമസം. കഴിഞ്ഞ കുറെ വർഷങ്ങളായി ഞാൻ നടത്തിയ അന്വേഷണങ്ങൾക്കൊടുവിൽ മനസ്സിലാക്കാൻ കഴിഞ്ഞത്. പാലക്കാട് ജില്ലയിലിപ്പോൾ കള്ളുഷാപ്പുകൾ, ഇറച്ചി മാലിന്യങ്ങൾ ഉപേക്ഷിക്കുന്ന സ്ഥലം അങ്ങനെയുള്ള സ്ഥലങ്ങളിൽ ആണ് കൊള്ളുവരയന്മാർ കാണപ്പെടാറുള്ളത് എന്നാണ്. അങ്ങനെ അവിടെ ജനിച്ചു അവിടെ വളർന്നു അവിടെ എന്ന ചേർന്ന് അവിടെ തന്നെ ആരാലും ശ്രദ്ധിക്കപ്പെടാതെ ആരോഗ്യമുള്ള കാലത്തോളം രാജാവായി ജീവിക്കുകയും, പരിക്കുകൾ പറ്റി ആരോഗ്യം നശിക്കുമ്പോൾ മറ്റ് നായ്ക്കളുടെ ആക്രമണത്തിൽ ജീവൻ വെടിയാനുമാണ് കൊള്ളുവരിയൻറെ വിധി.
മിക്കവാറും സ്ഥലങ്ങളിൽ ഉപേക്ഷിക്കപ്പെട്ട് നായകളുടെ കടിയേറ്റ് വൃണങ്ങളുമായാണ് ഇവയെ കാണുന്നത്. അതുകൊണ്ട് എവിടെയൊക്കെ പ്രസവിച്ച പോലെ അകിട് നിറഞ്ഞ പെൺ കൊള്ളുവരിയന്മാർ കാണുന്നോ അവിടെ അന്വേഷിച്ചു പോകുകയും ഏകദേശം ഒരു മാസം പ്രായമായാൽ അമ്മപ്പട്ടി ഇല്ലാത്ത സമയം നോക്കി കുഞ്ഞിനെ എടുത്തുമാറ്റി ഫോസ്റ്റർ ചെയ്യുകയുമാണ് ചെയ്യുന്നത്. അതുകൊണ്ട് നല്ല ബ്രീഡർമാരുടെ പക്കൽ വിൽപ്പനയ്ക്ക് വച്ച ലാബ്രഡോർ, റോട്ട് വീലർ, ഡോബർമാൻ കുഞ്ഞുങ്ങളെപ്പോലെ തടിച്ചു കൊഴുത്ത് ആരെങ്കിലും എടുക്കാൻ ചെന്നാൽ ഓടി വന്ന് മടിയിൽ കയറുന്ന കുഞ്ഞുങ്ങളല്ല കൊള്ളുവരിയൻ . പൊന്തക്കാടുകളിലും, പനയുടെ ചുവട്ടിലും, മണ്ണ് മാന്തി ഉണ്ടാക്കിയ ചെറു ഗുഹകളിലും ആണ് കൊള്ളുവരിയന്മാർ ഉണ്ടാവുക. വേണ്ടത്ര ആഹാരവും, മറ്റ് പരിചരണവും ഇല്ലാതെ മെലിഞ്ഞു എല്ലുന്തി ആരെങ്കിലും അടുത്തുപോയാൽ മാളത്തിനകത്തേയ്ക്കും, കുറ്റിക്കാടിനകത്തേയ്ക്കും ഓടി മറയുന്ന ഒരു സെമി വൈൽഡ് ആണ് കൊള്ളുവരിയൻ. പിന്തുടർന്ന് ചെന്നാൽ തിരിഞ്ഞു നിന്ന് നമ്മെ ആക്രമിക്കാനും വരും. ഇവയെ ഇണക്കിയെടുക്കുക വളരെ ശ്രമകരമാണ്. വീട്ടിൽകൊണ്ടുവന്നിട്ട് പോലും അടുത്തേയ്ക്ക് വരാതെ എടുക്കാൻ പോകുന്നവരെ കുരച്ചു കൊണ്ട് ആക്രമിക്കുന്ന ഒരു ഇനമാണ് ഇത്.
മിക്കവാറും സ്ഥലങ്ങളിൽ ഉപേക്ഷിക്കപ്പെട്ട് നായകളുടെ കടിയേറ്റ് വൃണങ്ങളുമായാണ് ഇവയെ കാണുന്നത്. അതുകൊണ്ട് എവിടെയൊക്കെ പ്രസവിച്ച പോലെ അകിട് നിറഞ്ഞ പെൺ കൊള്ളുവരിയന്മാർ കാണുന്നോ അവിടെ അന്വേഷിച്ചു പോകുകയും ഏകദേശം ഒരു മാസം പ്രായമായാൽ അമ്മപ്പട്ടി ഇല്ലാത്ത സമയം നോക്കി കുഞ്ഞിനെ എടുത്തുമാറ്റി ഫോസ്റ്റർ ചെയ്യുകയുമാണ് ചെയ്യുന്നത്. അതുകൊണ്ട് നല്ല ബ്രീഡർമാരുടെ പക്കൽ വിൽപ്പനയ്ക്ക് വച്ച ലാബ്രഡോർ, റോട്ട് വീലർ, ഡോബർമാൻ കുഞ്ഞുങ്ങളെപ്പോലെ തടിച്ചു കൊഴുത്ത് ആരെങ്കിലും എടുക്കാൻ ചെന്നാൽ ഓടി വന്ന് മടിയിൽ കയറുന്ന കുഞ്ഞുങ്ങളല്ല കൊള്ളുവരിയൻ . പൊന്തക്കാടുകളിലും, പനയുടെ ചുവട്ടിലും, മണ്ണ് മാന്തി ഉണ്ടാക്കിയ ചെറു ഗുഹകളിലും ആണ് കൊള്ളുവരിയന്മാർ ഉണ്ടാവുക. വേണ്ടത്ര ആഹാരവും, മറ്റ് പരിചരണവും ഇല്ലാതെ മെലിഞ്ഞു എല്ലുന്തി ആരെങ്കിലും അടുത്തുപോയാൽ മാളത്തിനകത്തേയ്ക്കും, കുറ്റിക്കാടിനകത്തേയ്ക്കും ഓടി മറയുന്ന ഒരു സെമി വൈൽഡ് ആണ് കൊള്ളുവരിയൻ. പിന്തുടർന്ന് ചെന്നാൽ തിരിഞ്ഞു നിന്ന് നമ്മെ ആക്രമിക്കാനും വരും. ഇവയെ ഇണക്കിയെടുക്കുക വളരെ ശ്രമകരമാണ്. വീട്ടിൽകൊണ്ടുവന്നിട്ട് പോലും അടുത്തേയ്ക്ക് വരാതെ എടുക്കാൻ പോകുന്നവരെ കുരച്ചു കൊണ്ട് ആക്രമിക്കുന്ന ഒരു ഇനമാണ് ഇത്.
അങ്ങനെ ഉപേക്ഷിക്കപ്പെട്ട സ്ഥലങ്ങളിൽ ജനിച്ചു അലഞ്ഞു തിരിഞ്ഞു യോഗവും, ഭാഗ്യവുമുണ്ടെങ്കിൽ വളരാനും അല്ലെങ്കിൽ വളർച്ചയെത്തും മുമ്പേ നായപ്പോരുകളിൽ ജീവൻ വെടിയാനുമാണ് കൊള്ളുവരയന് നായ്ക്കളുടെ വിധി. കാണുമ്പോൾ ഓമനത്തം ഇല്ലാത്തതും, ഒരു ഭീഭത്സരൂപവും ഇവയെ പൊതുവെ സാധാരണ നായപ്രേമികളിൽ നിന്നും അകറ്റി നിർത്തുന്നു. നായ്ക്കളിൽ ചണ്ഡാളനാണ് അഘോരിയെപ്പോലെ ജീവിക്കുന്ന കൊള്ളുവരയൻ.
കൊള്ളുവരയൻറെ വർഗ്ഗശുദ്ധി എങ്ങനെ ഉറപ്പു വരുത്താം?
ഏതാണ്ട് ഗൾഫ് പണത്തിൻറെ ഒഴുക്കോടെയും, അന്യദേശങ്ങളിലേയ്ക്ക് തൊഴിൽ സംബന്ധമായ ആവശ്യങ്ങൾക്കായി പോകാൻ തുടങ്ങിയതിന് ശേഷവുമാണ് മലയാളികൾക്ക് ചില ആഢംബരമോഹങ്ങൾ തുടങ്ങിയത്. അണുകുടുംബമാണെങ്കിലും ആറ് ബെഡ്റൂമുള്ള കൊട്ടാരം പോലുള്ളൊരു വീട്, ഉപയോഗിക്കാറില്ലെങ്കിലും വീട്ടിലൊരു ആഢംബര കാർ, അതുപോലെതന്നെ സിനിമകളിൽ കാണുംപോലെയൊരു വിദേശയിനം നായ. അവസാനത്തെ ആഢംബരം പലപ്പോഴും ആദ്യത്തെ ഒരു വർഷം കഴിഞ്ഞാലോ, നായയ്‌ക്കൊരു അസുഖം വന്നാലോ മിക്കവാറും തീർന്നുപോകും, പിന്നീട് എങ്ങനെയെങ്കിലും ഇതൊന്ന് ഒഴിവാക്കാനായിരിക്കും താല്പര്യം, അങ്ങനെയാണ് കേരളത്തിലെ മധ്യവർഗ്ഗസമ്പന്നന്മാർ താമസിക്കുന്ന മേഖലകളിൽ വിദേശയിനം നായ്ക്കൾ തെരുവുപട്ടികളെപ്പോലെ അലയാൻ തുടങ്ങിയത്.
വീടുകളിൽ വളർത്തുന്ന വിദേശയിനം നായ്ക്കൾ ഇണചേരുന്നതിനായി മതിൽ ചാടിക്കടന്ന് പുറത്തുപോയി നാടൻ പട്ടികളുമായി ഇണ ചേരാൻ തുടങ്ങിയതോടെ നാടൻ നായ്ക്കളുടെ വർഗ്ഗശുദ്ധി അപകടത്തിലായി. അങ്ങനെയാണ് നാടൻ പട്ടികൾ പ്രസവിക്കുന്ന കുട്ടികൾ ലാബ്രഡോർ റിട്രീവറിനെപ്പോലെയും, പോമറേനിയനെപ്പോലെയും, ജർമൻ ഷെപ്പേർഡിനെപ്പോലെയും, ഡോബർമാനെപ്പോലെയും ആയിത്തീരാൻ തുടങ്ങിയത്. അങ്ങനെ നാടൻ നായ്ക്കൾക്ക് വർഗ്ഗസങ്കരണം സംഭവിച്ചു വർഗ്ഗശുദ്ധി നഷ്ടപ്പെട്ടു. എന്നാൽ ഇവിടെയാണ് കൊള്ളുവരയന്മാരുടെ പ്രസക്തി. കൊള്ളുവരയൻ പാലക്കാടിൻറെ മലയോരപ്രദേശങ്ങളിൽ കാണപ്പെടുന്ന വേട്ടനായ്ക്കളാണ്. ഈ ഗ്രാമങ്ങളിൽ വിദേശ ജനുസ്സുകളുടെ സാന്നിധ്യം കുറവാണ് എന്നല്ല ഇല്ല എന്ന് തന്നെ പറയാം. അതുപോലെ മറ്റു നായ്ക്കളുമായി ഒരു അകലം സൂക്ഷിക്കുന്ന ഇനമാണ് കൊള്ളുവരയൻ . യാതൊരു ബന്ധനവും ഇഷ്ടപ്പെടാതെ "ആൾക്കൂട്ടത്തിൽ തനിയെ" എന്ന മനോഭാവമുള്ള കൊള്ളുവരയൻ വർഗ്ഗസങ്കരത്തിൽ നിന്നും രക്ഷപ്പെട്ടു നിൽക്കുന്ന ഒരു ബ്രീഡ് ആണ്. നാടൻ നായ്ക്കളുമായി മാത്രമേ ഇവ ഇണ ചേരാറുള്ളൂ, അതുകൊണ്ട് തന്നെ നമ്മുടെ നാടിന്റെ ഗുണങ്ങൾ ഇവയിൽ ഇപ്പോഴും പ്രകടമാണ്. പ്രത്യേകിച്ചും രോഗപ്രതിരോധശക്തി, അതുകൊണ്ട് കൊള്ളുവരയൻറെ വർഗ്ഗശുദ്ധിയിൽ സംശയം വളരെ കുറവാണ്. ഇതര ജില്ലകളിലും കൊള്ളുവരയന്മാരെ കാണുന്നുണ്ട് എന്ന് ഒരുപാട് പേര് പറയാറുണ്ട്. ആ പ്രദേശങ്ങളിൽ ഈ ഇനത്തിന് കൊള്ളുവരയൻ അല്ലെങ്കിൽ വേറൊരു പ്രാദേശിക പേര് പറയുന്നത് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. അതുകൊണ്ടുതന്നെ ഇത് കൊള്ളുവരയൻ എന്ന് പാലക്കാടിൽ മാത്രം അറിയപ്പെടുന്നത്. കേരളത്തിലാണെങ്കിലും പാലക്കാടിന് തനതായ ചില സവിശേഷതകളുണ്ട്. പാലക്കാടൻ ചൂട്, പാലക്കാടൻ കാറ്റ് പാലക്കാടൻ കൃഷികൾ അങ്ങനെ ഒരുപാട് കാര്യങ്ങളിൽ പാലക്കാട് മറ്റ് ജില്ലകളിൽ നിന്നും വ്യത്യസ്തത പുലർത്തുന്നു. മുൻകാലങ്ങളിൽ പാലക്കാട് നിന്നും ആട്ടിൻകൂട്ടങ്ങളുമായി മറ്റ് ജില്ലകളിലേക്ക് പോയ ആട്ടിടയന്മാരോടൊപ്പം ഇവയും മറ്റ് ജില്ലകളിൽ എത്തി ആ സ്ഥലങ്ങളിലെ നാടൻ നായ്ക്കളുമായി ഇണ ചേർന്ന് മറ്റ് ജില്ലകളിലും ഈ ഇനം നായ്ക്കൾ വർദ്ധിച്ചതാകാം. കൊള്ളുവരയന്മാരെക്കുറിച്ച് വിവരങ്ങൾ പങ്കുവെയ്ക്കാൻ ഇവയുടെ പേര് മറ്റ് സ്വഭാവ വൈശിഷ്ട്യങ്ങൾ എന്നിവയെക്കുറിച്ച് പറയാൻ പാലക്കാട് ജില്ലയിലെ കിഴക്കൻ പ്രദേശക്കാർക്ക് മാത്രമേ സാധിച്ചിട്ടുള്ളൂ.
മറ്റ് ജില്ലകളിൽ അല്ലെങ്കിൽ പ്രദേശങ്ങളിൽ ഇതിനെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ഇല്ലാതിരിക്കാൻ കാരണം ആ നാട്ടുകാർക്ക് ഈ ഇനം നായ്ക്കൾ വെറും സാധാരണ നായ്ക്കൾ മാത്രമാണ്, അതുപോലെ തനതായ നാടൻ ഇനങ്ങളെക്കുറിച്ചുള്ള അജ്ഞതയും ഇതിനൊരു കാരണമാണ്.
തനതായ കൊള്ളുവരയൻ രൂപത്തിലും ഭാവത്തിലും വരയൻ പുലിയോട് സാദൃശ്യം ഉള്ളവയാണ്. കടുംതവിട്ടു നിറമുള്ള ശരീരത്തിലെ കാണാനഴകില്ലാത്ത കറുത്ത വരകളാണ് ഇവയുടെ പ്രാഥമിക ലക്ഷണം. ഇത് തന്നെയാണ് പൊതുവെ കുടുംബങ്ങളിൽ ഇവയെ വളർത്താത്തതിന് കാരണം. പകുതിയൊടിഞ്ഞ ചെവികൾ, സൗഹൃദമല്ലാത്ത ഭാവം, തടിച്ചു കൊഴുത്ത ബലിഷ്‌ഠമായ ശരീരം, തൻറെ ഇരട്ടിയോളം പോന്ന കാട്ടുപന്നിയെ പിന്തുടർന്ന് ചാടിവീണ് ആക്രമിച്ചു കൊല്ലാൻ മാത്രം ശക്തമായ പേശീബലമുള്ള, ബലിഷ്ഠമായ മുൻകാലുകളും , പിൻകാലുകളും മൂർച്ചയുള്ള നഖങ്ങളും, ഈ ശരീരത്തോട് ഒട്ടും യോജിക്കാത്ത മെലിഞ്ഞ ഭംഗിയില്ലാത്ത നീളംകുറഞ്ഞ വാൽ, ക്രൗര്യം നിറഞ്ഞ ചുവന്ന ചോരക്കണ്ണുകൾ, മറ്റ് നായ്ക്കളെയും, ആടുകളെയും, പന്നികളെയും ആക്രമിക്കുന്ന സമയത്ത് പുലികളെപ്പോലെ കഴുത്തിന് താഴെ കൃത്യമായി ഒരൊറ്റ കടിയിൽ തന്നെ ഇരയുടെ കഴുത്തിൽ പല്ലുകളാഴ്ത്തി കടിച്ചുകുടയുന്ന സ്വഭാവം. ആക്രമണത്തിൻറെ ആദ്യ രംഗങ്ങളിൽ തന്നെ കൃത്യമായി ഇരയെ ഞരമ്പിൽ കടിച്ചു കുടഞ്ഞു മരണത്തിലേയ്ക്ക് തള്ളിവിടാൻ അസാമാന്യ വൈദഗ്ദ്യം, രക്ഷപ്പെട്ടാലും അധികകാലം ജീവിക്കാറില്ല ഇരകൾ. ഈ ആക്രമണോൽസുകതയാണ് കൊള്ളുവരയന്മാരുടെ സവിശേഷത. അതുകൊണ്ടു തന്നെ മലയോരത്ത് കൃഷിസ്ഥലങ്ങളോടൊപ്പം ഒറ്റതിരിഞ്ഞു ജീവിക്കുന്ന കൃഷിക്കാരുടെ കാവൽ മാടങ്ങളിൽ, ആട്ടിൻപറ്റങ്ങളോടൊപ്പമൊക്കെ ഇവയെ വളർത്തുന്നത്. ഇവ ഒരിക്കലും വീടുകളിൽ അല്ലെങ്കിൽ കുടുംബങ്ങളിൽ ഓമനമൃഗം ആയി വളർത്താറില്ല.
വീടുകളിൽ വളർത്തുന്ന വിദേശയിനം നായ്ക്കൾ ഇണചേരുന്നതിനായി മതിൽ ചാടിക്കടന്ന് പുറത്തുപോയി നാടൻ പട്ടികളുമായി ഇണ ചേരാൻ തുടങ്ങിയതോടെ നാടൻ നായ്ക്കളുടെ വർഗ്ഗശുദ്ധി അപകടത്തിലായി. അങ്ങനെയാണ് നാടൻ പട്ടികൾ പ്രസവിക്കുന്ന കുട്ടികൾ ലാബ്രഡോർ റിട്രീവറിനെപ്പോലെയും, പോമറേനിയനെപ്പോലെയും, ജർമൻ ഷെപ്പേർഡിനെപ്പോലെയും, ഡോബർമാനെപ്പോലെയും ആയിത്തീരാൻ തുടങ്ങിയത്. അങ്ങനെ നാടൻ നായ്ക്കൾക്ക് വർഗ്ഗസങ്കരണം സംഭവിച്ചു വർഗ്ഗശുദ്ധി നഷ്ടപ്പെട്ടു. എന്നാൽ ഇവിടെയാണ് കൊള്ളുവരയന്മാരുടെ പ്രസക്തി. കൊള്ളുവരയൻ പാലക്കാടിൻറെ മലയോരപ്രദേശങ്ങളിൽ കാണപ്പെടുന്ന വേട്ടനായ്ക്കളാണ്. ഈ ഗ്രാമങ്ങളിൽ വിദേശ ജനുസ്സുകളുടെ സാന്നിധ്യം കുറവാണ് എന്നല്ല ഇല്ല എന്ന് തന്നെ പറയാം. അതുപോലെ മറ്റു നായ്ക്കളുമായി ഒരു അകലം സൂക്ഷിക്കുന്ന ഇനമാണ് കൊള്ളുവരയൻ . യാതൊരു ബന്ധനവും ഇഷ്ടപ്പെടാതെ "ആൾക്കൂട്ടത്തിൽ തനിയെ" എന്ന മനോഭാവമുള്ള കൊള്ളുവരയൻ വർഗ്ഗസങ്കരത്തിൽ നിന്നും രക്ഷപ്പെട്ടു നിൽക്കുന്ന ഒരു ബ്രീഡ് ആണ്. നാടൻ നായ്ക്കളുമായി മാത്രമേ ഇവ ഇണ ചേരാറുള്ളൂ, അതുകൊണ്ട് തന്നെ നമ്മുടെ നാടിന്റെ ഗുണങ്ങൾ ഇവയിൽ ഇപ്പോഴും പ്രകടമാണ്. പ്രത്യേകിച്ചും രോഗപ്രതിരോധശക്തി, അതുകൊണ്ട് കൊള്ളുവരയൻറെ വർഗ്ഗശുദ്ധിയിൽ സംശയം വളരെ കുറവാണ്. ഇതര ജില്ലകളിലും കൊള്ളുവരയന്മാരെ കാണുന്നുണ്ട് എന്ന് ഒരുപാട് പേര് പറയാറുണ്ട്. ആ പ്രദേശങ്ങളിൽ ഈ ഇനത്തിന് കൊള്ളുവരയൻ അല്ലെങ്കിൽ വേറൊരു പ്രാദേശിക പേര് പറയുന്നത് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. അതുകൊണ്ടുതന്നെ ഇത് കൊള്ളുവരയൻ എന്ന് പാലക്കാടിൽ മാത്രം അറിയപ്പെടുന്നത്. കേരളത്തിലാണെങ്കിലും പാലക്കാടിന് തനതായ ചില സവിശേഷതകളുണ്ട്. പാലക്കാടൻ ചൂട്, പാലക്കാടൻ കാറ്റ് പാലക്കാടൻ കൃഷികൾ അങ്ങനെ ഒരുപാട് കാര്യങ്ങളിൽ പാലക്കാട് മറ്റ് ജില്ലകളിൽ നിന്നും വ്യത്യസ്തത പുലർത്തുന്നു. മുൻകാലങ്ങളിൽ പാലക്കാട് നിന്നും ആട്ടിൻകൂട്ടങ്ങളുമായി മറ്റ് ജില്ലകളിലേക്ക് പോയ ആട്ടിടയന്മാരോടൊപ്പം ഇവയും മറ്റ് ജില്ലകളിൽ എത്തി ആ സ്ഥലങ്ങളിലെ നാടൻ നായ്ക്കളുമായി ഇണ ചേർന്ന് മറ്റ് ജില്ലകളിലും ഈ ഇനം നായ്ക്കൾ വർദ്ധിച്ചതാകാം. കൊള്ളുവരയന്മാരെക്കുറിച്ച് വിവരങ്ങൾ പങ്കുവെയ്ക്കാൻ ഇവയുടെ പേര് മറ്റ് സ്വഭാവ വൈശിഷ്ട്യങ്ങൾ എന്നിവയെക്കുറിച്ച് പറയാൻ പാലക്കാട് ജില്ലയിലെ കിഴക്കൻ പ്രദേശക്കാർക്ക് മാത്രമേ സാധിച്ചിട്ടുള്ളൂ.
മറ്റ് ജില്ലകളിൽ അല്ലെങ്കിൽ പ്രദേശങ്ങളിൽ ഇതിനെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ഇല്ലാതിരിക്കാൻ കാരണം ആ നാട്ടുകാർക്ക് ഈ ഇനം നായ്ക്കൾ വെറും സാധാരണ നായ്ക്കൾ മാത്രമാണ്, അതുപോലെ തനതായ നാടൻ ഇനങ്ങളെക്കുറിച്ചുള്ള അജ്ഞതയും ഇതിനൊരു കാരണമാണ്.
തനതായ കൊള്ളുവരയൻ രൂപത്തിലും ഭാവത്തിലും വരയൻ പുലിയോട് സാദൃശ്യം ഉള്ളവയാണ്. കടുംതവിട്ടു നിറമുള്ള ശരീരത്തിലെ കാണാനഴകില്ലാത്ത കറുത്ത വരകളാണ് ഇവയുടെ പ്രാഥമിക ലക്ഷണം. ഇത് തന്നെയാണ് പൊതുവെ കുടുംബങ്ങളിൽ ഇവയെ വളർത്താത്തതിന് കാരണം. പകുതിയൊടിഞ്ഞ ചെവികൾ, സൗഹൃദമല്ലാത്ത ഭാവം, തടിച്ചു കൊഴുത്ത ബലിഷ്‌ഠമായ ശരീരം, തൻറെ ഇരട്ടിയോളം പോന്ന കാട്ടുപന്നിയെ പിന്തുടർന്ന് ചാടിവീണ് ആക്രമിച്ചു കൊല്ലാൻ മാത്രം ശക്തമായ പേശീബലമുള്ള, ബലിഷ്ഠമായ മുൻകാലുകളും , പിൻകാലുകളും മൂർച്ചയുള്ള നഖങ്ങളും, ഈ ശരീരത്തോട് ഒട്ടും യോജിക്കാത്ത മെലിഞ്ഞ ഭംഗിയില്ലാത്ത നീളംകുറഞ്ഞ വാൽ, ക്രൗര്യം നിറഞ്ഞ ചുവന്ന ചോരക്കണ്ണുകൾ, മറ്റ് നായ്ക്കളെയും, ആടുകളെയും, പന്നികളെയും ആക്രമിക്കുന്ന സമയത്ത് പുലികളെപ്പോലെ കഴുത്തിന് താഴെ കൃത്യമായി ഒരൊറ്റ കടിയിൽ തന്നെ ഇരയുടെ കഴുത്തിൽ പല്ലുകളാഴ്ത്തി കടിച്ചുകുടയുന്ന സ്വഭാവം. ആക്രമണത്തിൻറെ ആദ്യ രംഗങ്ങളിൽ തന്നെ കൃത്യമായി ഇരയെ ഞരമ്പിൽ കടിച്ചു കുടഞ്ഞു മരണത്തിലേയ്ക്ക് തള്ളിവിടാൻ അസാമാന്യ വൈദഗ്ദ്യം, രക്ഷപ്പെട്ടാലും അധികകാലം ജീവിക്കാറില്ല ഇരകൾ. ഈ ആക്രമണോൽസുകതയാണ് കൊള്ളുവരയന്മാരുടെ സവിശേഷത. അതുകൊണ്ടു തന്നെ മലയോരത്ത് കൃഷിസ്ഥലങ്ങളോടൊപ്പം ഒറ്റതിരിഞ്ഞു ജീവിക്കുന്ന കൃഷിക്കാരുടെ കാവൽ മാടങ്ങളിൽ, ആട്ടിൻപറ്റങ്ങളോടൊപ്പമൊക്കെ ഇവയെ വളർത്തുന്നത്. ഇവ ഒരിക്കലും വീടുകളിൽ അല്ലെങ്കിൽ കുടുംബങ്ങളിൽ ഓമനമൃഗം ആയി വളർത്താറില്ല.
#കൊള്ളുവരയന്മാരെ പരിശീലിപ്പിക്കുന്ന വിധം
കൊള്ളുവരയന്മാർ പ്രകൃത്യാ വേട്ടക്കാർ ആയത് കൊണ്ട് അവയെ ആ രീതിയിൽ തന്നെ പരിശീലിപ്പിക്കണം. അല്ലാതെ വീട്ടിൽ വരുന്ന അതിഥികൾക്ക് മുന്നിൽ ഷേക്ക് ഹാൻഡ് കൊടുപ്പിക്കുന്ന വിധത്തിൽ പരിശീലിപ്പിക്കരുത്.
ഞങ്ങൾ സ്കൂളിൽ പഠിക്കുന്ന സമയത്ത് നിത്യേന പാലക്കാട് നഗരത്തിൻറെ അതിർത്തിയായ യാക്കരപ്പുഴയിൽ കുളിക്കാൻ പോകുമായിരുന്നു. യാക്കരപ്പുഴയ്ക്ക് "കണ്ണാടിപ്പുഴ" എന്നും പേരുണ്ട്. കലങ്ങലില്ലാതെ നല്ല സ്പടികം പോലത്തെ വെള്ളം, അതായിരിക്കാം കണ്ണാടിപ്പുഴ എന്ന പേര് വരാൻ കാരണം. അന്ന് കണ്ണാടിപ്പുഴ പുഴ സ്വച്ഛന്ദമായി ഒഴുകിയിരുന്ന കാലമാണ്. ആവശ്യത്തിന് ഒഴുക്കും, അപകടമില്ലാത്ത വിധത്തിൽ നീന്താനും, കുളിക്കാനും കഴിയുമായിരുന്നു ആ സമയത്ത്. പുഴയിലേക്ക് വീട്ടിൽ നിന്നും ഒരു കിലോമീറ്റർ ദൂരമുണ്ട്. ഈ ഒരു കിലോമീറ്റർ റയിൽവേ ട്രാക്കിലൂടെയും, പാടത്തുകൂടെയും ആണ് പോകേണ്ടിയിരുന്നത്. റയിൽവേ ട്രാക്കിനു ഇരു വശവും മുൾച്ചെടികളും, കൊടുക്കാപ്പുളി - ഇലന്തിമരങ്ങളുമാണ്. ഈ മരങ്ങളിൽ ആണെങ്കിൽ ഒരുപാട് ഓന്തുകൾ പറ്റിപ്പിടിച്ചു നിൽക്കും. അങ്ങനെ രാവിലെ 6 മണിക്ക് തുടങ്ങുന്ന പുഴയിലേക്കുള്ള യാത്രയിൽ മുള്ള് നിറഞ്ഞ കൊടുക്കാപ്പുളി മരങ്ങളിലും ഇലന്തിമരങ്ങളിലും പറ്റിപ്പിടിച്ചിരിക്കുന്ന ഓന്തുകളെ ഞങ്ങൾ എറിഞ്ഞു വീഴ്ത്തും, ഓന്ത് വീണതും നായ്ക്കൾ ചാടിവീണ് അവയെ കടിച്ചു കീറും, അങ്ങനെ അത്ര പെട്ടെന്നൊന്നും ഓന്തിനെ കിട്ടില്ല, ഓന്ത് ജീവനും കൊണ്ടോടും, പിന്നാലെ നായ് ഓടും അവസാനം എവിടെപ്പോയൊളിച്ചാലും നായ് ഓന്തിനെ പിടിച്ചേ തിരിച്ചു വരികയുള്ളൂ. ആദ്യമാദ്യം ഒരു വൈക്ലബ്യം കാണിക്കുമായിരുന്ന നായ ഒരു ഓന്തിനെ കൊന്ന് അതിൻറെ രക്തം മൂക്കിൽ തേച്ചു കൊടുത്ത ശേഷം ദൂരേയ്ക്ക് വലിച്ചറിഞ്ഞാൽ ഒരു പ്രത്യേക ആവേശത്തോടെ പാഞ്ഞുപോയി കടിച്ചു തിരികെ കൊണ്ട് വരുമായിരുന്നു. അതുപോലെ കൈതപ്പൊന്തകളിൽ ഒളിഞ്ഞിരിക്കുന്ന കീരി, വെരുക്, കാട്ടുമുയൽ, കുളക്കോഴി, കൊറ്റി എല്ലാത്തിനെയും പിന്തുടർന്ന് പിടിക്കാൻ നിത്യേന നല്ല പരിശീലനം കൊടുക്കും. ആദ്യത്തെ ഒരാഴ്ചയൊന്നും കാര്യമായി വിജയിക്കില്ല. വെറുതെ ഓടിപ്പോയി കുറച്ചു കഴിഞ്ഞുതിരിച്ചു വരും, അപ്പോഴാണ് വേറൊരു കാര്യം ശ്രദ്ധിച്ചത്. നായ്ക്കളുടെ ആഹാരം കുറച്ചു നിയന്ത്രിച്ചാൽ നായ്ക്കളുടെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന അതിന്റെ സ്വത്വമായ വന്യത പുറത്തു വരും. അതിന് പകൽ 11 മണിക്ക് ആഹാരം കൊടുത്ത ശേഷം അടുത്ത ദിവസം രാവിലെ ഇതുപോലെ പരിശീലനത്തിനു കൊണ്ടുപോയ സമയത്ത് നായ്ക്കളുടെ വീറും, വാശിയും കൂടുതലായി കാണപ്പെട്ടു. അതിന് കാരണം ഒന്നാമതായി അതിൻറെ വിശപ്പ്, രണ്ടാമതായി വിശപ്പ് കൂടിയപ്പോൾ അതിന് നിലനിൽക്കണമെങ്കിൽ ആഹാരം കിട്ടിയേ കഴിയൂ എന്ന നില വന്നു.അത് നായ്ക്കളുടെ ഉള്ളിലുറങ്ങിക്കിടന്നിരുന്ന വന്യത ഉണർത്തി. അതോടൊപ്പം ഇരയെ ആക്രമിച്ചു കൊന്ന് ആഹാരമാക്കാനുള്ള ത്വര അതിന് കൂടിവന്നു. അങ്ങനെ ഉടുമ്പ്, വെരുക് എന്നിവയെ പിടിച്ചു കടിച്ചു കുടയാനും പച്ചമാംസത്തിന്റെ രുചി അറിയാനും അതിന് സാധിച്ചു. പിന്നീട് വീട്ടിൽ നല്ല നാടൻ കോഴിക്കറി വയ്ക്കുമ്പോൾ കോഴിയുടെ മാംസം കഴുകിയ ചോര കലർന്ന വെള്ളം കുടിക്കാൻ കൊടുക്കുക, മാംസം വേവിച്ച വെള്ളം തണുക്കുമ്പോൾ കുടിക്കാൻ കൊടുക്കുക എന്നിങ്ങനെയുള്ള രണ്ടാം ഘട്ടം പരിശീലനം തുടങ്ങി. കൊള്ളുവരിയനെ ഒരു വന്യമൃഗത്തെ ഇണക്കി വളർത്തുന്ന രീതിയിൽ ആണ് ഞങ്ങൾ പരിശീലിപ്പിച്ചത്.ഏകദേശം 6 മാസം കൊണ്ട് കൊള്ളുവരിയനെ ഒരു നല്ല വേട്ടപ്പട്ടി ആക്കിമാറ്റാം.
ഇവയുടെ പ്രഭാവക്കാലത്ത് അലസമായി അലഞ്ഞുനടന്നിരുന്നവരാണ് കൊള്ളു വരയന്മാർ, പക്ഷെ കാലക്രമേണ അവയുടെ സ്വഭാവത്തിന് മാറ്റം വന്നു, ശരിയായ പരിപാലനമില്ലാത്തത് കാരണം അവയുടെ ജനിതകഗുണങ്ങൾ കുറഞ്ഞു വന്നു, പക്ഷെ അത് നശിക്കാതെ അവയുടെ ഉള്ളിൽ സുഷുപ്താവസ്ഥയിൽ തന്നെയുണ്ട്. നല്ല താല്പര്യമുള്ളവർക്ക് വീണ്ടും നല്ല പരിശീലനം കൊടുത്ത് അവയുടെ ഉള്ളിലെ ജനിതക ഗുണങ്ങൾ വീണ്ടും ഉണർത്തിയെടുക്കാം. ആദ്യം ദിവസം രണ്ടു നേരം അതായത് രാവിലെ 10 മണിക്കും രാത്രി 10 മണിക്കും ആഹാരം കൊടുക്കാം. ഇവരുടെ വളർച്ചയുടെ സമയമായി ആദ്യത്തെ 10 മാസം മുതൽ 12 മാസം വരെ ഇങ്ങനെ വളർച്ചയെ സ്വാധീനിക്കുന്ന നല്ല ആഹാരം കൊടുത്ത് ശീലിപ്പിക്കണം. നല്ല ആഹാരം അതുപോലെ നല്ല അധ്വാനം അതായത് നിത്യേന രാവിലെയും, വൈകുന്നേരവും ഒരു മണിക്കൂർ ഓടാനും, പിന്തുടരാനും,മണം പിടിക്കാനും ഉള്ള കഠിനമായ പരിശീലനം കൊടുക്കണം.ഏകദേശം 10 മാസത്തിനുള്ളിൽ നല്ല കരുത്തുറ്റ പേശികളോട് കൂടിയ ക്രൗര്യമുള്ള ഒരു ഇനമായി മാറും. പിന്നീട് ആഹാരം ഒരു നേരമാക്കി കുറയ്ക്കണം. പക്ഷെ വ്യായാമം, പരിശീലനം എന്നിവയിൽ ഒരു കുറവും വരുത്തരുത്. അങ്ങനെ കുറഞ്ഞ ആഹാരത്തിൽ നല്ല കായികക്ഷമത എന്ന കൊള്ളുവരയന്റെ പ്രധാന ജനിതകഗുണം നമുക്ക് ലഭ്യമാക്കാം. ഒരു വർഷത്തോളം പകൽ കെട്ടിയിട്ട് നിർത്തിയശേഷം രാത്രി മാത്രം തുറന്നു വിടുക. എന്നിട്ട് ഒരു വർഷം കഴിഞ്ഞാൽ വലിയ വേലിക്കെട്ടുള്ള പറമ്പുകളിൽ സ്വതന്ത്രമായി വിഹരിക്കാൻ അനുവദിക്കാം. ആവശ്യമെങ്കിൽ മാത്രം ബെൽറ്റ് അണിയിക്കുക. സ്വാതന്ത്രമാക്കുന്ന സമയത്ത് ബെൽറ്റും അഴിച്ചു മാറ്റുക. പെണ്ണിന് 16 മാസവും, ആണിന് 18 മാസവും പ്രായം ആകുന്നതിന് മുമ്പ് ഒരു കാരണവശാലും ഇണ ചേർക്കരുത്. അതുപോലെ മറ്റ് ഇനങ്ങളുമായി ഇണ ചേരാൻ അനുവദിക്കരുത്.
ആഹാരത്തിൽ നിത്യം ഇറച്ചി ഉൾപ്പെടുത്തണം, ആദ്യത്തെ ആറു മാസം നല്ല മാംസം ചെറുതായി അരിഞ്ഞ ശേഷം നല്ലപോലെ വേവിച്ചു കൊടുക്കാം, പിന്നീട് പാതി വെന്ത ഇറച്ചി, പച്ച ഇറച്ചി എന്നിവ കൊടുത്ത് പരിശീലിപ്പിക്കാം . കുടിക്കാൻ മാംസം കഴുകിയ വെള്ളം, മാംസം വേവിച്ച ശേഷം ബാക്കിയുള്ള വെള്ളം എന്നിവ കൊടുക്കാം. ഏറ്റവും പ്രധാനപ്പെട്ട കാര്യം ഒരിക്കലും വേദനിപ്പിക്കരുത്. ചൂരൽ കൊണ്ടോ, ചാട്ട കൊണ്ടോ, ബെൽറ്റ് കൊണ്ടോ അടിക്കരുത്, അടിക്കുന്ന പോലെ ആംഗ്യം പോലും കാണിക്കരുത്. സ്നേഹത്തിലൂടെ മാത്രം പരിശീലിപ്പിക്കുക, നമ്മുടെ ആജ്ഞകൾ അനുസരിക്കുമ്പോൾ അവന് കോമ്പ്ലിമെന്റുകൾ കൊടുക്കുക, പ്രോത്സാഹിപ്പിക്കുക, തടവിക്കൊടുക്കുക. സ്നേഹിച്ചാൽ "ജീവൻ തരാനും" അതുപോലെ ദ്രോഹിച്ചാൽ "ജീവനെടുക്കാനും" മടിക്കാത്ത ഒരു തനത് ഇനത്തിൽപ്പെട്ട നായയോട് ആണ് ഇടപഴകുന്നത് എന്ന ബോധം എല്ലായ്‌പ്പോഴും വേണം. പേവിഷബാധയ്ക്കുള്ള കുത്തിവെയ്പ്പ് കൃത്യമായി എടുക്കുക. അതുപോലെ സ്ഥിരമായ വിരയിളക്കൽ (മരുന്നില്ലാതെ പുല്ല് തിന്നുകൊണ്ടുള്ളത്) മുറിവുകൾ പറ്റിയാൽ ചെറിയ മുറിവുകൾ ആണെങ്കിൽ സ്വയം നക്കി ഉണക്കാൻ അനുവദിക്കുക.
കൊള്ളുവരയനെ പരിപാലിക്കുന്നതും വരയൻ പുലിയെ ഇണക്കി വളർത്തുന്നതും തമ്മിൽ വലിയ വിത്യാസമില്ല. നമ്മളുമായി നല്ലപോലെ ഇണങ്ങിക്കഴിഞ്ഞാൽ തമാശയ്ക്ക് പോലും നമ്മുടെ സുഹൃത്തുക്കൾ നമ്മെ തള്ളുകയോ, ചീത്ത വിളിക്കുകയോ ചെയ്താൽ കൊല്ലുവാരിയൻ അക്രമാസക്തനാകാൻ സാധ്യതയുണ്ട്, അതുകൊണ്ട് കൊള്ളുവരയനു മുന്നിൽ അത്തരം രംഗങ്ങൾ കാണിക്കാതിരിക്കുക.
ഞങ്ങൾ സ്കൂളിൽ പഠിക്കുന്ന സമയത്ത് നിത്യേന പാലക്കാട് നഗരത്തിൻറെ അതിർത്തിയായ യാക്കരപ്പുഴയിൽ കുളിക്കാൻ പോകുമായിരുന്നു. യാക്കരപ്പുഴയ്ക്ക് "കണ്ണാടിപ്പുഴ" എന്നും പേരുണ്ട്. കലങ്ങലില്ലാതെ നല്ല സ്പടികം പോലത്തെ വെള്ളം, അതായിരിക്കാം കണ്ണാടിപ്പുഴ എന്ന പേര് വരാൻ കാരണം. അന്ന് കണ്ണാടിപ്പുഴ പുഴ സ്വച്ഛന്ദമായി ഒഴുകിയിരുന്ന കാലമാണ്. ആവശ്യത്തിന് ഒഴുക്കും, അപകടമില്ലാത്ത വിധത്തിൽ നീന്താനും, കുളിക്കാനും കഴിയുമായിരുന്നു ആ സമയത്ത്. പുഴയിലേക്ക് വീട്ടിൽ നിന്നും ഒരു കിലോമീറ്റർ ദൂരമുണ്ട്. ഈ ഒരു കിലോമീറ്റർ റയിൽവേ ട്രാക്കിലൂടെയും, പാടത്തുകൂടെയും ആണ് പോകേണ്ടിയിരുന്നത്. റയിൽവേ ട്രാക്കിനു ഇരു വശവും മുൾച്ചെടികളും, കൊടുക്കാപ്പുളി - ഇലന്തിമരങ്ങളുമാണ്. ഈ മരങ്ങളിൽ ആണെങ്കിൽ ഒരുപാട് ഓന്തുകൾ പറ്റിപ്പിടിച്ചു നിൽക്കും. അങ്ങനെ രാവിലെ 6 മണിക്ക് തുടങ്ങുന്ന പുഴയിലേക്കുള്ള യാത്രയിൽ മുള്ള് നിറഞ്ഞ കൊടുക്കാപ്പുളി മരങ്ങളിലും ഇലന്തിമരങ്ങളിലും പറ്റിപ്പിടിച്ചിരിക്കുന്ന ഓന്തുകളെ ഞങ്ങൾ എറിഞ്ഞു വീഴ്ത്തും, ഓന്ത് വീണതും നായ്ക്കൾ ചാടിവീണ് അവയെ കടിച്ചു കീറും, അങ്ങനെ അത്ര പെട്ടെന്നൊന്നും ഓന്തിനെ കിട്ടില്ല, ഓന്ത് ജീവനും കൊണ്ടോടും, പിന്നാലെ നായ് ഓടും അവസാനം എവിടെപ്പോയൊളിച്ചാലും നായ് ഓന്തിനെ പിടിച്ചേ തിരിച്ചു വരികയുള്ളൂ. ആദ്യമാദ്യം ഒരു വൈക്ലബ്യം കാണിക്കുമായിരുന്ന നായ ഒരു ഓന്തിനെ കൊന്ന് അതിൻറെ രക്തം മൂക്കിൽ തേച്ചു കൊടുത്ത ശേഷം ദൂരേയ്ക്ക് വലിച്ചറിഞ്ഞാൽ ഒരു പ്രത്യേക ആവേശത്തോടെ പാഞ്ഞുപോയി കടിച്ചു തിരികെ കൊണ്ട് വരുമായിരുന്നു. അതുപോലെ കൈതപ്പൊന്തകളിൽ ഒളിഞ്ഞിരിക്കുന്ന കീരി, വെരുക്, കാട്ടുമുയൽ, കുളക്കോഴി, കൊറ്റി എല്ലാത്തിനെയും പിന്തുടർന്ന് പിടിക്കാൻ നിത്യേന നല്ല പരിശീലനം കൊടുക്കും. ആദ്യത്തെ ഒരാഴ്ചയൊന്നും കാര്യമായി വിജയിക്കില്ല. വെറുതെ ഓടിപ്പോയി കുറച്ചു കഴിഞ്ഞുതിരിച്ചു വരും, അപ്പോഴാണ് വേറൊരു കാര്യം ശ്രദ്ധിച്ചത്. നായ്ക്കളുടെ ആഹാരം കുറച്ചു നിയന്ത്രിച്ചാൽ നായ്ക്കളുടെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന അതിന്റെ സ്വത്വമായ വന്യത പുറത്തു വരും. അതിന് പകൽ 11 മണിക്ക് ആഹാരം കൊടുത്ത ശേഷം അടുത്ത ദിവസം രാവിലെ ഇതുപോലെ പരിശീലനത്തിനു കൊണ്ടുപോയ സമയത്ത് നായ്ക്കളുടെ വീറും, വാശിയും കൂടുതലായി കാണപ്പെട്ടു. അതിന് കാരണം ഒന്നാമതായി അതിൻറെ വിശപ്പ്, രണ്ടാമതായി വിശപ്പ് കൂടിയപ്പോൾ അതിന് നിലനിൽക്കണമെങ്കിൽ ആഹാരം കിട്ടിയേ കഴിയൂ എന്ന നില വന്നു.അത് നായ്ക്കളുടെ ഉള്ളിലുറങ്ങിക്കിടന്നിരുന്ന വന്യത ഉണർത്തി. അതോടൊപ്പം ഇരയെ ആക്രമിച്ചു കൊന്ന് ആഹാരമാക്കാനുള്ള ത്വര അതിന് കൂടിവന്നു. അങ്ങനെ ഉടുമ്പ്, വെരുക് എന്നിവയെ പിടിച്ചു കടിച്ചു കുടയാനും പച്ചമാംസത്തിന്റെ രുചി അറിയാനും അതിന് സാധിച്ചു. പിന്നീട് വീട്ടിൽ നല്ല നാടൻ കോഴിക്കറി വയ്ക്കുമ്പോൾ കോഴിയുടെ മാംസം കഴുകിയ ചോര കലർന്ന വെള്ളം കുടിക്കാൻ കൊടുക്കുക, മാംസം വേവിച്ച വെള്ളം തണുക്കുമ്പോൾ കുടിക്കാൻ കൊടുക്കുക എന്നിങ്ങനെയുള്ള രണ്ടാം ഘട്ടം പരിശീലനം തുടങ്ങി. കൊള്ളുവരിയനെ ഒരു വന്യമൃഗത്തെ ഇണക്കി വളർത്തുന്ന രീതിയിൽ ആണ് ഞങ്ങൾ പരിശീലിപ്പിച്ചത്.ഏകദേശം 6 മാസം കൊണ്ട് കൊള്ളുവരിയനെ ഒരു നല്ല വേട്ടപ്പട്ടി ആക്കിമാറ്റാം.
ഇവയുടെ പ്രഭാവക്കാലത്ത് അലസമായി അലഞ്ഞുനടന്നിരുന്നവരാണ് കൊള്ളു വരയന്മാർ, പക്ഷെ കാലക്രമേണ അവയുടെ സ്വഭാവത്തിന് മാറ്റം വന്നു, ശരിയായ പരിപാലനമില്ലാത്തത് കാരണം അവയുടെ ജനിതകഗുണങ്ങൾ കുറഞ്ഞു വന്നു, പക്ഷെ അത് നശിക്കാതെ അവയുടെ ഉള്ളിൽ സുഷുപ്താവസ്ഥയിൽ തന്നെയുണ്ട്. നല്ല താല്പര്യമുള്ളവർക്ക് വീണ്ടും നല്ല പരിശീലനം കൊടുത്ത് അവയുടെ ഉള്ളിലെ ജനിതക ഗുണങ്ങൾ വീണ്ടും ഉണർത്തിയെടുക്കാം. ആദ്യം ദിവസം രണ്ടു നേരം അതായത് രാവിലെ 10 മണിക്കും രാത്രി 10 മണിക്കും ആഹാരം കൊടുക്കാം. ഇവരുടെ വളർച്ചയുടെ സമയമായി ആദ്യത്തെ 10 മാസം മുതൽ 12 മാസം വരെ ഇങ്ങനെ വളർച്ചയെ സ്വാധീനിക്കുന്ന നല്ല ആഹാരം കൊടുത്ത് ശീലിപ്പിക്കണം. നല്ല ആഹാരം അതുപോലെ നല്ല അധ്വാനം അതായത് നിത്യേന രാവിലെയും, വൈകുന്നേരവും ഒരു മണിക്കൂർ ഓടാനും, പിന്തുടരാനും,മണം പിടിക്കാനും ഉള്ള കഠിനമായ പരിശീലനം കൊടുക്കണം.ഏകദേശം 10 മാസത്തിനുള്ളിൽ നല്ല കരുത്തുറ്റ പേശികളോട് കൂടിയ ക്രൗര്യമുള്ള ഒരു ഇനമായി മാറും. പിന്നീട് ആഹാരം ഒരു നേരമാക്കി കുറയ്ക്കണം. പക്ഷെ വ്യായാമം, പരിശീലനം എന്നിവയിൽ ഒരു കുറവും വരുത്തരുത്. അങ്ങനെ കുറഞ്ഞ ആഹാരത്തിൽ നല്ല കായികക്ഷമത എന്ന കൊള്ളുവരയന്റെ പ്രധാന ജനിതകഗുണം നമുക്ക് ലഭ്യമാക്കാം. ഒരു വർഷത്തോളം പകൽ കെട്ടിയിട്ട് നിർത്തിയശേഷം രാത്രി മാത്രം തുറന്നു വിടുക. എന്നിട്ട് ഒരു വർഷം കഴിഞ്ഞാൽ വലിയ വേലിക്കെട്ടുള്ള പറമ്പുകളിൽ സ്വതന്ത്രമായി വിഹരിക്കാൻ അനുവദിക്കാം. ആവശ്യമെങ്കിൽ മാത്രം ബെൽറ്റ് അണിയിക്കുക. സ്വാതന്ത്രമാക്കുന്ന സമയത്ത് ബെൽറ്റും അഴിച്ചു മാറ്റുക. പെണ്ണിന് 16 മാസവും, ആണിന് 18 മാസവും പ്രായം ആകുന്നതിന് മുമ്പ് ഒരു കാരണവശാലും ഇണ ചേർക്കരുത്. അതുപോലെ മറ്റ് ഇനങ്ങളുമായി ഇണ ചേരാൻ അനുവദിക്കരുത്.
ആഹാരത്തിൽ നിത്യം ഇറച്ചി ഉൾപ്പെടുത്തണം, ആദ്യത്തെ ആറു മാസം നല്ല മാംസം ചെറുതായി അരിഞ്ഞ ശേഷം നല്ലപോലെ വേവിച്ചു കൊടുക്കാം, പിന്നീട് പാതി വെന്ത ഇറച്ചി, പച്ച ഇറച്ചി എന്നിവ കൊടുത്ത് പരിശീലിപ്പിക്കാം . കുടിക്കാൻ മാംസം കഴുകിയ വെള്ളം, മാംസം വേവിച്ച ശേഷം ബാക്കിയുള്ള വെള്ളം എന്നിവ കൊടുക്കാം. ഏറ്റവും പ്രധാനപ്പെട്ട കാര്യം ഒരിക്കലും വേദനിപ്പിക്കരുത്. ചൂരൽ കൊണ്ടോ, ചാട്ട കൊണ്ടോ, ബെൽറ്റ് കൊണ്ടോ അടിക്കരുത്, അടിക്കുന്ന പോലെ ആംഗ്യം പോലും കാണിക്കരുത്. സ്നേഹത്തിലൂടെ മാത്രം പരിശീലിപ്പിക്കുക, നമ്മുടെ ആജ്ഞകൾ അനുസരിക്കുമ്പോൾ അവന് കോമ്പ്ലിമെന്റുകൾ കൊടുക്കുക, പ്രോത്സാഹിപ്പിക്കുക, തടവിക്കൊടുക്കുക. സ്നേഹിച്ചാൽ "ജീവൻ തരാനും" അതുപോലെ ദ്രോഹിച്ചാൽ "ജീവനെടുക്കാനും" മടിക്കാത്ത ഒരു തനത് ഇനത്തിൽപ്പെട്ട നായയോട് ആണ് ഇടപഴകുന്നത് എന്ന ബോധം എല്ലായ്‌പ്പോഴും വേണം. പേവിഷബാധയ്ക്കുള്ള കുത്തിവെയ്പ്പ് കൃത്യമായി എടുക്കുക. അതുപോലെ സ്ഥിരമായ വിരയിളക്കൽ (മരുന്നില്ലാതെ പുല്ല് തിന്നുകൊണ്ടുള്ളത്) മുറിവുകൾ പറ്റിയാൽ ചെറിയ മുറിവുകൾ ആണെങ്കിൽ സ്വയം നക്കി ഉണക്കാൻ അനുവദിക്കുക.
കൊള്ളുവരയനെ പരിപാലിക്കുന്നതും വരയൻ പുലിയെ ഇണക്കി വളർത്തുന്നതും തമ്മിൽ വലിയ വിത്യാസമില്ല. നമ്മളുമായി നല്ലപോലെ ഇണങ്ങിക്കഴിഞ്ഞാൽ തമാശയ്ക്ക് പോലും നമ്മുടെ സുഹൃത്തുക്കൾ നമ്മെ തള്ളുകയോ, ചീത്ത വിളിക്കുകയോ ചെയ്താൽ കൊല്ലുവാരിയൻ അക്രമാസക്തനാകാൻ സാധ്യതയുണ്ട്, അതുകൊണ്ട് കൊള്ളുവരയനു മുന്നിൽ അത്തരം രംഗങ്ങൾ കാണിക്കാതിരിക്കുക.
കടപ്പാട്........
https://kolluvarayandogs.blogspot.com/?m=1
എന്ന ബ്ലോഗിൽ 2019 ൽ പേരറിയാത്ത ഏതോ ഒരു സുഹൃത്ത് (Dog Lover💓) പങ്കുവെച്ചത്.
നിങ്ങൾക്ക് പരിചയമുള്ള ആളാണെങ്കിൽ ഇൗ പോസ്റ്റിൽ മെൻഷൻ ചെയ്യുക.
കൊള്ളുവരയന്റെ വംശത്തെ സംരക്ഷിക്കാൻ നമുക്ക് ഓരോരുത്തർക്കും കൈകോർക്കാം.
https://kolluvarayandogs.blogspot.com/?m=1
എന്ന ബ്ലോഗിൽ 2019 ൽ പേരറിയാത്ത ഏതോ ഒരു സുഹൃത്ത് (Dog Lover💓) പങ്കുവെച്ചത്.
നിങ്ങൾക്ക് പരിചയമുള്ള ആളാണെങ്കിൽ ഇൗ പോസ്റ്റിൽ മെൻഷൻ ചെയ്യുക.
കൊള്ളുവരയന്റെ വംശത്തെ സംരക്ഷിക്കാൻ നമുക്ക് ഓരോരുത്തർക്കും കൈകോർക്കാം.



